Friday 25 December 2015

സാഹോദര്യം

1400 വർഷങ്ങൾക്കു മുന്പ് നിരക്ഷരനായ ഒരു പ്രവാചകൻ പഠിപ്പിച്ച അദ്ധ്യാപനങ്ങളിൽ ഒന്ന്...!
ഇന്നലെ എന്റെ വണ്ടി വിജനമായ ഒരു സ്ഥലത്ത് വെച്ച് പഞ്ചറായി........
മലമ്പാത ആയതിനാൽ റോഡിൽ തിരക്ക് കുറവാണ്..... പക്ഷേ പോകുന്ന വണ്ടികൾ എല്ലാം 160 ലും 180 ലും ആണ് പോകുന്നത്.........
ഞാൻ പതുക്കെ ഷർട്ട് അഴിച്ച് ഹാങ്കറിൽ തൂക്കിയിട്ട് ജാക്കിയും സാധന സാമഗ്രികളുമായി പുറത്തേക്കിറങ്ങി.......
മാഷാ അല്ലാഹ്.....! അതാ എന്റെ മുന്നിൽ ഒരു കാർ വന്ന് നിർത്തി കഴിഞ്ഞു..... അതിൽ നിന്നും ഒരു സൗദി ചെറുപ്പക്കാരൻ ഇറങ്ങി വന്ന് സലാം ചൊല്ലി... എന്താണ് പ്രോബ്ലം എന്ന് തിരക്കി..... പഞ്ചറായത് കാട്ടി കൊടുക്കേണ്ട താമസം..... അവൻ എന്റെ വണ്ടിയുടെ ടയർ മാറ്റാൻ തുടങ്ങി.......!
സൗദിയിൽ എനിക്കിതൊരു പുതിയ അനുഭവം അല്ല.......!
എന്നാലും നല്ല സൂപ്പർ വെള്ള ഡ്രസും ഇട്ട് വന്ന ആ ചെറുപ്പക്കാരൻ ഡ്രസ് അഴുക്കാകുന്നതൊന്നും ശ്രദ്ധിക്കാതെ വണ്ടിയുടെ അടിയിൽ കേറുന്നു ജാക്കി വെക്കുന്നു.... അങ്ങനെ എല്ലാം അവൻ തന്നെ ചെയ്യുന്നു.........
എനിക്ക് വല്ലാത്ത ബഹുമാനം തോന്നി അവനോട്....... അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് അവന്റെ വണ്ടിയിൽ പ്രായം ചെന്ന ഒരു ഉപ്പാപ്പ ഇരിക്കുന്നത്......! ഞങ്ങൾ ചെയ്യുന്നത് വളരെ ക്ഷമയോടെ നോക്കി കാണുകയാണ് ആ വന്ദ്യവയോധികൻ.............
പിന്നെ ആ വഴി വരുന്ന മിക്ക വണ്ടിക്കാരും വാഹനം സ്ളോ ആക്കി എന്തെങ്കിലും സഹായം വേണോ എന്ന് ചോദിച്ചിട്ടാണ് പോകുന്നത്..........
എന്തൊരു മാന്യമായ സംസ്കാരം.......!!
ഞാനൊരു അന്യ നാട്ടുകാരനായിട്ടും
എത്ര സ്നേഹ സഹകരണമാണ് അവർ കാട്ടുന്നത്.......!!
ടയറെല്ലാം മാറി കൈ കഴുകിക്കൊണ്ടിരിക്കുമ്പോൾ കുറച്ച് സൗദി ചെറുപ്പക്കാൻ വന്ന് വണ്ടി നിർത്തി ചാടി ഇറങ്ങി കഴിഞ്ഞു...... ടയർ മാറ്റി എന്നറിഞ്ഞപ്പോൾ ഞങ്ങൾക്ക് രണ്ടുപേർക്കും കുടിക്കാൻ നല്ല തണുത്ത വെള്ളവും നൽകി സലാം പറഞ്ഞ് അവർ യാത്രയായി.......
"അൽ ഹംദു ലില്ലാഹ്".. ഞാൻ ഒരായിരം തവണ പടച്ചവനെ സ്തുതിച്ചു.......
കാരണം, അവരെ ആരെയും എനിക്ക് ഒരു പരിചയവും ഇല്ല.....! എന്നെ അവർക്കും അറിയില്ല.......!! എന്നിട്ടും....???!
പക്ഷേ ഒരാൾക്ക് ഒരു വിഷമം എത്തിയപ്പോൾ അത് പരിഹരിച്ച് കൊടുക്കാനുള്ള വിശാല മനസാണ് ഞാൻ അവരിൽ കണ്ടത്.....!!!
എല്ലാം ശരിയായി യാത്ര പറഞ്ഞ് പോകാൻ നേരം ആ ചെറുപ്പക്കാരൻ എന്നോട് വീണ്ടും ചോദിക്കുവാ.....
" അയ്യ ഖിദ്മ യാ ഹബീബ്. " ഇനി എന്തെങ്കിലും സഹായം ആവശ്യമുണ്ടോ സ്നേഹിതാ എന്ന്.. "
ഞാൻ സ്നേഹത്തോടെ നന്ദി പറഞ്ഞിട്ട്
എന്നിൽ നിന്ന് എന്തെങ്കിലും സഹായം വേണോ എന്ന് ആ സൗദി യുവാവിനോട് തിരിച്ച് ചോദിച്ചപ്പോൾ അവൻ പറഞ്ഞ ഒരു വാചകമാണ് ഞാനിതിവിടെ കുറിക്കാൻ കാരണമായത്........
"ഒരാളുടെ സങ്കടം നാം പരിഹരിച്ച് കൊടുത്താൽ നമ്മുടെ സങ്കടം അല്ലാഹു പരിഹരിച്ച് തരും" എന്നല്ലേ പ്രവാചകൻ മുഹമ്മദ് നബി (സ) നമ്മെ പഠിപ്പിച്ചത് സ്നേഹിതാ എന്നായിരുന്നു...!!!
ഇത്രയും പറഞ്ഞ്
അവൻ സലാം പറഞ്ഞ് വണ്ടി ഓടിച്ച്പോയി.......!
ശരിയാണ് അവൻ പറഞ്ഞത്...
"ഒരാളുടെ വിഷമം നാം പരിഹരിച്ച് കൊടുത്താൽ നമ്മുടെ വിഷമം അല്ലാഹു പരിഹരിച്ച് തരും....... ഒരാളുടെ ന്യൂനത നാം മറച്ച് വെച്ചാൽ നമ്മുടെ ന്യൂനത അല്ലാഹു സൃഷ്ടികളിൽ നിന്ന് മറച്ച് വെക്കും"....... എന്ന തിരുനബിയുടെ വിശുദ്ധ അദ്ധ്യാപനം എനിക്കും ഓർമ്മ വന്നു........
ഇൻഷാ അല്ലാഹ് ഇനി എന്നെ കൊണ്ട് ആർക്കെങ്കിലും ഒരു ഉപകാരം ചെയ്ത് കൊടുക്കാൻ പറ്റിയാൽ ഞാൻ തീർച്ചയായും ചെയ്ത് കൊടുത്തിരിക്കും...... അത് ദുർബലർ ആണെങ്കിൽ പ്രത്യേകിച്ചും....... റബ്ബ് തൗഫീഖ് തരട്ടെ......!!!
ഈ പ്രവാചക അദ്ധ്യാപനം നമുക്ക് ഓരോരുത്തർക്കും പാഠമാണ്.......
'ജനോപകാരം ഞങ്ങൾക്ക് ദൈവാരാധന'....
സഹജീവി സഹകരണം ഉള്ള ഒരു നല്ല നാളയെ സ്വപ്നം കണ്ടു കൊണ്ട്......
സ്വന്തം സ്നേഹിതൻ...
(കടപ്പാട്) Ansari kc

Wednesday 2 December 2015

ഒരു വര്‍ഷം കൂടെ അകന്നു പോകുന്നു

എല്ലാവരെയും സന്തോഷത്തിലും ദുഃഖത്തിലുമാഴ്ത്തി 2015 ഉം വിടപറയുന്നു.
എന്‍റെ എല്ലാസന്തോഷത്തിലും സങ്കടങ്ങളിലും കൂടെ നിന്ന കൂട്ടുകാര്‍ക്കും
എപ്പോഴും മുഖത്ത് പുഞ്ചിരിവിടര്‍ത്തിയ എല്ലാവര്‍ക്കും
എന്തിനു ഞാന്‍ നന്ദി പറയണം.....
സുഹ്യത്തുക്കള്‍ പരസ്പരം നന്ദി പറഞ്ഞ് പിരിയേണ്ടവരാണോ...

ഇപ്പോള്‍ എല്ലാ സോഷ്യല്‍മീഡിയകളിലും
വര്‍ഷാവസാന സന്ദേങ്ങള്‍ നിറഞ്ഞു  നില്‍ക്കുകയാണ്.നന്ദി പറയുന്നതിലുപരി സുഹ്യത്തുത്തുക്കളെ സ്നേഹിക്കുക.

അമ്മ

നേരം വെളുക്കും മുൻബ്  അടുക്കളയിലെ കയിലുകളോടും പാത്രങ്ങളോടും സംസാരിക്കുന്ന ഒരു ജീവനുണ്ട്‌ വീട്ടിൽ.....

വിളമ്പിക്കൊടുത്ത്‌ തനിക്ക്‌ തികയാതെ വരുമ്പോൾ എനിക്കിത്‌ ഇഷ്ടമല്ലെന്നോതി വീതിച്ച്‌ കൊടുക്കുന്ന ഒരു ജന്മമുണ്ട്‌ വീട്ടിൽ.......

പരിഭവങ്ങളില്ലാതെ.... പവിത്രമായൊരു പ്രണയം പറഞ്ഞുതന്ന ഒരു നനഞ്ഞ പൂവുണ്ട്‌ വീട്ടിൽ....

മുറ്റത്തെ ചെടികളുടേയും... തൊടിയിലെ ചെറു മരങ്ങളുടേയും ദാഹം തീർക്കുന്ന കർഷകശ്രീ അവാർഡ്‌ കിട്ടാത്ത
ഒരു മഹിളയുണ്ട്‌ വീട്ടിൽ....

മക്കളും... ഭർത്താവും...വീടും ഉറങ്ങിയതിന്‌ ശേഷം ഉറങ്ങി.... അലാറം അടിക്കും മുന്നേ ഉണരുന്നൊരു ശരീരമുണ്ട്‌ വീട്ടിൽ......

അടുക്കളയിലെ ചൂടും.. ചൂരും നുകർന്ന് സ്വയം ശുദ്ധ വായു ശ്വസിക്കാൻ മറന്ന ഒരു മറവിക്കാരിയുണ്ട്‌ വീട്ടിൽ....

പുറത്ത്‌ പോയവർ വീടണയുംവരെ ഉള്ളിൽ തീ നിറച്ച്‌ തേങ്ങലോടെ കാത്തിരിക്കുന്ന ഒരു ഹൃദയമുണ്ട്  വീട്ടിൽ....

ദൈവത്തോടുള്ള സ്വകാര്യം പറച്ചലിൽ സ്വന്തം പേര്‌ പറയാൻ മറന്നുപോയൊരു മഹിളയുണ്ടാ വീട്ടിൽ....

സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കാതെപോയ മദർ തെരേസയുണ്ട്  വീട്ടിൽ.....

പത്രാസ്‌ കാണിക്കാൻ മറന്നുപോയൊരു നിലവിളക്കുണ്ട്‌ വീട്ടിൽ....

സ്വയം ശ്രദ്ധിക്കാൻ മറന്ന്,...മറ്റുള്ളവരെ പരിപോഷിപ്പിച്ച്‌..എല്ലും തോലുമായ ഒരു നനഞ്ഞ ജീവനുണ്ട്‌ വീട്ടിൽ....

ഭംഗി ഇല്ലാത്തോണ്ടാവണം പ്രോഗ്രസ്സ്‌ കർഡ്‌ ഒപ്പുവെക്കാൻ അച്ചൻ വന്നാ മതി എന്ന് മക്കള്‌ പറയുമ്പോൾ കണ്ണാടി നോക്കി സ്വയം കരയുന്നൊരു പാവമുണ്ട്‌ വീട്ടിൽ......

മകൻ യാത്ര പറഞ്ഞ്‌ പടികളിറങ്ങുമ്പോൾ മറ്റൊരു പ്രസവ വേദന അനുഭവിക്കുന്ന മാലാഖയുണ്ട്‌ വീട്ടിൽ......

ഒടുവിലാ സാഗരം കളമൊഴിയുമ്പോൾ....

കരയുന്നൊരു വീടും.... വാടിത്തളർന്ന പൂവുകളും പറയും...അമ്മ ഇല്ലാത്ത
വീട്‌.... വീടേ അല്ലെന്ന്......

സ്നേഹിക്കൂ അമ്മമാരെ മതിവരുവോളം
അമ്മക്ക് പകരം വെക്കാൻ ഈ ഭൂമിയിൽ മറ്റൊന്നുമില്ല

Tuesday 1 December 2015

Top Replies .Anoop menon's Facebook post

[ Anshaj Thenali ]
1. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാമിത്.
2. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്.
3. ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കരുത്.
4. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി.
5. സംഘടനകൊണ്ട് ശക്തരാകുവിന്‍, വിദ്യകൊണ്ട് സ്വതന്ത്രരാകുവിന്‍.
6. മദ്യം വിഷമാണ്; അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്.
7. അവനിവനെന്നറിയുന്നതൊക്കെയോര്ത്താക-
ലവനിയിലാദിമമായൊരാത്മരൂപം;
അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം.
ഈ ഏഴു മഹത് വചനങ്ങളും ചേര്‍ന്നാല്‍ ഗുരുദര്‍ശനമായി.....
കേരളത്തിന്‍റെ നന്മയായ ശ്രീനാരായണഗുരുവിന്റെ ഈ ഏഴുവചനങ്ങളും തെറ്റിച്ച് മുന്നേറുന്ന, ഇട്ടുമൂടാനുള്ള സമ്പത്തിനപ്പുറം അധികാരക്കൊതിമൂത്ത് കേരളമുഖ്യമന്ത്രിയാവാനുള്ള യാത്രയില്‍, കുടുംബവാഴ്ച മുന്നില്‍കണ്ട് വെള്ളാപ്പള്ളി നടേശന്‍ എന്ന ഒരു വര്‍ഗ്ഗീയവാദി കേരളത്തില്‍ ജന്മംകൊണ്ടിരിക്കുന്നു... ശ്രീനാരായണീയര്‍ സ്വയം വിലയിരുത്തട്ടെ ഇതിലെ തെറ്റും ശരിയും....
എങ്കിലും നടേശഗുരുവേ, സ്വന്തം ജീവന്‍ അപകടത്തില്‍പ്പെട്ടെക്കാം എന്നറിഞ്ഞിട്ടും, തന്‍റെ ജീവിതവൃത്തിയുടെ ഭാഗമായ ഓട്ടോറിക്ഷയുമോടിച്ചു സ്ഥലംവിട്ടുപോവാതെ രണ്ട് മനുഷ്യജീവിതങ്ങളെ രക്ഷിക്കാനുറച്ചു സ്വന്തം ജീവന്‍ ബലിനല്‍കിയ സാധാരണക്കാരനായ നൗഷാദ് എന്ന ഓട്ടോ ഡ്രൈവറെ, പൊതുജനമദ്ധ്യത്തില്‍ അവഹേളിച്ച നിങ്ങള്‍ക്ക് സാംസ്ക്കാരിക കേരളം മാപ്പ്‌ തരില്ല....

____________________/\__________________

കാവി ട്രൗസറും തുന്നി കള്ളു വണ്ടി യാത്ര നടത്തുന്നതിനിടെ താങ്കള്‍ മനുഷ്യത്വം മറന്നുപോയതിന് ആ പാവം മനുഷ്യ സ്നേഹി നൗഷാദ് എന്ത് പിഴച്ചു നടേശാ...? കോഴിക്കോട് മിഠായിതെരുവിലെ അഴുക്കു ചാലില്‍ കുടുങ്ങിയ ആന്ധ്രക്കാരായ രണ്ട് തൊഴിലാളികളെ രക്ഷിക്കുന്നതിനിടെ മരണപ്പെട്ട നൗഷാദ് മുസ്ലിമായത് കൊണ്ടാണ് പോലും കേരള സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ സഹായിക്കാന്‍ തയ്യാറായത്. മരിക്കുകയാണെങ്കില്‍ മുസ്ലിമായി മരിക്കണമത്രേ. ജാതിയും മതവും ഊരും പേരും അറിയാത്ത രണ്ട് അന്യ ദേശക്കാരുടെ നിലവിളി കേട്ട് ഓടയിലേക്ക് ഇറങ്ങുമ്പോള്‍ നൗഷാദ് ചിന്തിച്ചിരിക്കുക അവരുടെ ലിംഗാഗ്രം മുറിച്ചിട്ടുണ്ടോ എന്നായിരിക്കില്ല നടേശാ. നൗഷാദ് കേട്ടത് മുസല്‍മാന്‍റെ കരച്ചലായിരിക്കില്ല രണ്ട് മനുഷ്യന്‍റ കരച്ചിലാവും എന്ന് എന്ത് കൊണ്ടാണ് താങ്കള്‍ക്ക് ചിന്തിക്കാന്‍ കഴിയാത്തത്...? അത്രമാത്രം കാവിയുടെ സ്വാധീനം താങ്കളുടെ ഹൃദയത്തില്‍ വര്‍ധിച്ചുവോ..? നടേശന്‍ മുതലാളീ താങ്കള്‍ ഒരു ദിവസം കോഴിക്കോട് അങ്ങാടിയിലേക്ക് വരണം മെഡിക്കല്‍ കോളേജില്‍ മിഠായി തെരുവില്‍ മാനാഞ്ചിറയില്‍ പാളയം മാര്‍ക്കറ്റില്‍....... ഒന്ന് കണ്ണോടിച്ചാല്‍ താങ്കള്‍ക്ക് കാണാം ഒന്നല്ല ഒരായിരം നൗഷാദ്മാരെ. ജാതിയും മതവും ദേശവും നോക്കാതെ അന്ന്യന്‍റെ കാര്യത്തിന് ഓടി നടക്കുന്നവരെ. അത് മലബാറിന്‍റെ നന്‍മയാണ് നടേശാ. താങ്കള്‍ ധരിച്ച കാവി കണ്ണടയിലൂടെ കടന്നു വരുന്ന കാഴ്ച്ചകള്‍ക്ക് ഒരു പക്ഷെ അത് തിരിച്ചറിയാന്‍ കഴിഞ്ഞേക്കില്ല. താങ്കള്‍ക്ക് ഓര്‍മയുണ്ടോ എന്നറിയില്ല. കടലുണ്ടി തീവണ്ടി ദുരന്തം ഉണ്ടായ സമയത്ത് ഫയര്‍ഫോഴ്സ് എത്തുന്നതിന് മുമ്പ് നട്ടപ്പാതിരക്ക് കുത്തി ഒഴുകുന്ന കടലുണ്ടി പുഴയിലേക്ക് എടുത്തു ചാടി തീവണ്ടിയിലുള്ളവരെ വലിച്ച് കരക്ക് കയറ്റുമ്പോള്‍ കോഴിക്കോടുകാര്‍ അന്വേഷിച്ചത് അവരുടെ ജാതിയും മതവും അല്ലായിരുന്നു നടേശാ.. കാടും നാടും നഗരവും വിദ്യാഭ്യാസവുമെല്ലാം ജാതിയും മതവും പറഞ്ഞ് നിങ്ങള്‍ പങ്കിട്ടെടുക്കുക്കുമ്പോഴും അതിലൊന്നും പങ്കുചേരാത്ത കുറേ മനുഷ്യര്‍ ഇവിടെയുണ്ട്. അവരുടെ മനസ്സിലും കൂടി ജാതിയും മതവും തൂറി വെച്ച് നാറ്റിക്കരുത് എന്ന അപേക്ഷയേ താങ്കളോടുള്ളൂ നടേശന്‍ മൊതലാളീ...! _
[ Jithin Sreenivas ]

_______________________________________
കഠിന ഹിന്ദുത്വവാദിയായ വെള്ളാപ്പള്ളി തന്റെ പേരിലെ "പള്ളി" മാറ്റി " അമ്പലം " എന്നാക്കണം എന്നാണ് എന്റെ ഒരു ഇത്.

"വെള്ളാമ്പലം നടേശൻ" 😂

Viral post by Anoop menon

നൗഷാദ്... മരിക്കുന്നതിന് തൊട്ടുമുന്‍പുവരെ നീ സ്‌നേഹമുള്ള ഒരു മനുഷ്യന്‍ മാത്രമായിരുന്നു... ഇന്ന് നിനക്കൊരു ജാതിയുണ്ട്.. അത് മാത്രമാണ് നീ എന്ന് പറയിപ്പിക്കാന്‍ നീ മരിക്കണ്ടായിരുന്നു... രക്ഷപ്പെടുത്താന്‍ ശ്രമിച്ചു എന്ന കുറ്റബോധമില്ലാത്ത ആശ്വാസം കീശയിലിട്ട് നിനക്ക് കാത്തിരിക്കുന്ന ഭാര്യയിലേക്ക് തിരിച്ചുപോകാമായിരുന്നു.... ഞാനുള്‍പ്പെടുന്ന ഭൂരിപക്ഷം ആളുകളും ചെയ്തു പോരാറുള്ളത് അത് തന്നെയാണല്ലോ... നിനക്കുമൊരു കാഴ്ചക്കാരനായി നില്‍ക്കാമായിരുന്നു... ആ മാന്‍ഹോളില്‍നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുക്കുമ്പോള്‍ ഒരു സെല്‍ഫി എടുത്ത് ഞാനും അവിടെ ഉണ്ടായിരുന്നു എന്ന് പ്രസിദ്ധപ്പെടുത്താമായിരുന്നു... ഇന്ന് നിന്റെ ഓട്ടോയില്‍ സവാരി പോവുന്ന യാത്രക്കാരനോട് 'രണ്ട് വരുത്തന്മാര്‍ മയ്യത്തായതിന്റെ ഒരു ദൃക്‌സാക്ഷി വിവരണം നടത്താമായിരുന്നു... നിനക്ക് ഈ വൈകുന്നേരവും നിന്റെ പ്രിയപ്പെട്ട മിഠായി തെരുവിലൂടെ ഭാര്യയുടെ കൈയ്യും പിടിച്ച് ചുറ്റാമായിരുന്നു... നീ അതു ചെയ്തില്ല... പകരം മറ്റ് രണ്ട് ജീവനും വേണ്ടി നി മരിച്ചു... കാണാമറയത്തിരുന്ന് ഇവിടെ നടക്കുന്ന കോമഡികള്‍ നി കാണുന്നുവെങ്കില്‍... ചിരിക്കുക... കാരണം, ആ മാന്‍ഹോളില്‍ അവസാനം ഉണ്ടായിരുന്നത് ഒരു മുസല്‍മാനും രണ്ട് ഹിന്ദുക്കളുമായിരുന്നില്ല എന്ന് നിനക്ക് മാത്രമല്ലേ അറിയൂ.. കൂട്ടുകാരാ, നീ ഞങ്ങള്‍ക്ക് പകര്‍ന്നു തന്നത് ഈ ലോകത്തിനെ സര്‍വ്വനാശത്തില്‍നിന്നും രക്ഷപ്പെടുത്താന്‍ കഴിയുന്ന ഒരേ ഒരു മരുന്നാണ്... അതിന് ഒരു നാമമില്ല, ജാതിയും...